വനിതാ സംവരണം നിലവില്‍ വന്നാല്‍ ലോക്‌സഭയിലെ വനിതാ എംപിമാരുടെ എണ്ണം 81-ല്‍ നിന്ന് 181 ആയി ഉയരുമെന്ന് അര്‍ജുന്‍ റാം മേഘ് വാള്‍ പറഞ്ഞു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണം നടപ്പിലാകില്ലെന്നും മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം മാത്രമേ വനിതാ സംവരണം നടപ്പിലാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയോട് പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന കാര്യം ഞാന്‍ എന്നേ മനസില്‍ ഉറപ്പിച്ചതാണ്. ഒരിക്കലും ഒരു തിരിച്ചുപോക്കുണ്ടാവില്ല. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ മാറ്റമില്ലെന്നതാണ് എന്റെ പോളിസി'- അമരീന്ദര്‍ സിംഗ് പറഞ്ഞു.
എന്താണ് രാഹുല്‍ഗാന്ധിയെ വിവാഹം കഴിപ്പിക്കാത്തതെന്നും ഇനിയും സമയം വൈകിക്കരുതെന്നും ഒരു കര്‍ഷക സോണിയാഗാന്ധിയോട് പറഞ്ഞു. രാഹുലിനു വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തൂവെന്നായിരുന്നു സോണിയാ ഗാന്ധി അവർക്ക് നല്‍കിയ മറുപടി.
അന്ന് സംസാരിക്കുന്നതിനിടെ ഡല്‍ഹിയും ഡല്‍ഹിയിലുളള രാഹുലിന്റെ വീടും കാണണമെന്ന് കര്‍ഷക സ്ത്രീകള്‍ അദ്ദേഹത്തോട് പറഞ്ഞു. എംപി സ്ഥാനം നഷ്ടമായതിനുപിന്നാലെ ഔദ്യോഗിക വസതി നഷ്ടമായെന്ന് രാഹുല്‍ പറഞ്ഞപ്പോഴാണ് സ്ത്രീകള്‍ അദ്ദേഹത്തിന്റെ വീട് കാണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനുമുള്ള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധികുടുംബം മാറിനില്‍ക്കുന്നത്
ചിന്തന്‍ ശിബിരത്തില്‍ സ്വീകരിച്ച ഒരാള്‍ ഒറ്റപദവി നയം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്‍പ് അശോക് ഗെഹ്ലോട്ടിനോട് മുഖ്യമന്ത്രി പദം ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. അതിനാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുപദവികളും ഒരുമിച്ച് വഹിക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഏറ്റവും താഴെതട്ടില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷനെന്ന പദവി വളരെ വലുതാണ്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുകയെന്ന വലിയ വെല്ലുവിളിയാണ് മുന്‍പിലുള്ളത്. ഇത് അംഗീകരിച്ച് എല്ലാവരും ഒരുമിച്ച് മുന്നോട്ട് നീങ്ങണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.
രണ്ട് ദിവസം മുന്‍പ് കര്‍ണാടകയിലെത്തിയ സോണിയാ ഗാന്ധി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം ആയുധപൂജയുടെ ഭാഗമായി ഭാരത് ജോഡോ യാത്രയുണ്ടായിരുന്നില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഭരത് ജോഡോ യാത്ര നിര്‍ണ്ണായക
സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത് അണികളില്‍ കൂടുതല്‍ ആവേശം പകരുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഭരത് ജോഡോ യാത്ര നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്.
'ഞാനും നിതീഷ് കുമാറും ഡൽഹിയിൽ പോയി സോണിയ ഗാന്ധിയെ കാണും. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി വരുമ്പോള്‍ അദ്ദേഹത്തെയും കാണും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കും' - ലാലു പ്രസാദ് യാദവ് പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര ഭിന്നതകൾ ശക്തിപ്പെടുന്നതിനിടയിലാണ് സോണിയാ ഗാന്ധി പ്രസിഡന്‍റിനെ സന്ദർശിച്ചത്. ഇന്ന് ഉച്ചക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇരുവരും തമ്മില്‍ നടന്നത് സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ് ഇവരുമായി അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടത്
നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ ക്രമക്കേഡ് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുളള കേസാണ് ഇഡി അന്വേഷിക്കുന്നത്
ജൂലൈ 23-ന് ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് പ്രേം ശുക്ല സോണിയാ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ബിജെപിയുടെ സ്ത്രീവിരുദ്ധതയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഇതു മൂലം രാജ്യത്തിന്റെ രാഷ്ട്രീയ നിലവാരം തന്നെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ജയ്‌റാം രമേശ് ജെ പി നദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്ന് നേതൃതല യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. പ്രതിരോധമാര്‍ഗങ്ങളായിരിക്കും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. തിങ്കളാഴ്ച അരംഭിക്കാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തേണ്ട വിഷയങ്ങളും ഇന്ന് ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന
കോണ്‍ഗ്രസ് എല്ലാവര്‍ക്കും നന്മ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി നമുക്ക് നല്‍കിയതെല്ലാം തിരിച്ച് നല്‍കാനുളള സമയമാണ്. മെയ് പതിമൂന്നുമുതല്‍ പതിനഞ്ച് വരെ നടക്കുന്ന ചിന്തന്‍ ശിബിരിനെ വഴിപാടായല്ല കാണേണ്ടത്.
നവംബര്‍ 26 മോദി സര്‍ക്കാര്‍ ഭരണഘടനാദിനമായി ആചരിക്കാന്‍തുടങ്ങി. ഭരണഘടനയോട് തെല്ലും കൂറ് പുലര്‍ത്താതെ, ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും ഷണ്ഡീകരിക്കുന്ന പ്രവര്‍ത്തനവും ഒപ്പം നടത്തുന്നുണ്ട്. എന്തൊരു കാപട്യമാണ് അവര്‍ കാണിക്കുന്നത്
2024 ലെ പൊതുതെരെഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് പാര്‍ട്ടി വലിയ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് വലിയ ശക്തിയാകണമെന്നുമാണ് നേതാക്കളുടെ ആവശ്യം. ഇതിനായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. ജി 23 ഗ്രൂപ്പില്‍ പെട്ട 18 നതാക്കളാണ് ഇതില്‍ സംബന്ധിച്ചത്
പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു, മണിപ്പൂര്‍ പി സി സി പ്രസിഡന്റ് നമെയ്‌റക്പം ലോകേന്‍ സിംഗ് എന്നിവരുടെ രാജി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എന്നാല്‍ സംസ്ഥാനങ്ങളുടെ
ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. ജനങ്ങള്‍ വികസനത്തിനായാണ് വോട്ട് ചെയ്തത്. ആ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി. ബിജെപിക്ക് ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്.
ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളാകണം. അങ്ങനെയങ്കില്‍ മാത്രമേ അവള്‍ക്ക് കുട്ടികളില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുളളു. പണ്ട് ഭര്‍ത്താവിന്റെ നിഴലില്‍ നിന്നുകൊണ്ട് കുട്ടികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവള്‍ തയാറായിരുന്നു
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെയായിരുന്നു ജി-23 നേതാക്കളെ ഉന്നംവെച്ചുളള സോണിയയുടെ വാക്കുകള്‍. താന്‍ താല്‍ക്കാലിക അധ്യക്ഷയാണെങ്കിലും പാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് നടത്തുന്നത്
സോണിയ ഗാന്ധിയെ വിദേശിയെന്ന് വിളിച്ചുള്ള ആക്ഷേപങ്ങള്‍ അര്‍ത്ഥശൂന്യമാണ് എന്ന അഭിപ്രായം തന്നെയാണ് അന്നും തനിക്കുണ്ടായിരുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയാതിരുന്ന സ്ഥിതിക്ക് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിനെ പ്രധാനമന്ത്രിയാക്കാമായിരുന്നു-അത്തെവാല
തെരഞ്ഞെടുപ്പിൽ ജയിച്ച തൃണമുൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ഡിഎംകെ നേതാവ്എം കെ സ്റ്റാലിൻ, കേരളത്തിലെ ഇടതുപക്ഷം എന്നിവരെ സോണിയ അഭിനന്ദിച്ചു
ഡി.എം.കെ വാഗ്ദാനം ചെയ്യുന്ന സീറ്റുകളുടെ എണ്ണം വളരെ അപമാനകരമാണെന്നും അത് സ്വീകരിച്ചാല്‍ തമിഴ്നാട്ടിലെ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും അഴഗിരി പറഞ്ഞിരുന്നു.
ബാലകോട്ട് ആക്രമണത്തെക്കുറിച്ച് റിപ്പബ്ലിക്ക് ടി. വി. അവതാരകൻ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
കര്‍ഷക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുളള എട്ടാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് യോഗം ചേരുന്നത്.
സ്ഥിരം അദ്ധ്യക്ഷ/ അദ്ധ്യക്ഷനെ നിശ്ചയിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കന്മാരുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാഗാന്ധി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചു. നാളെ കൂടിക്കാഴ്ച
ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്‍റെത്. 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വഴിതടയാൻ അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചിട്ടും ഫലംകണ്ടില്ല.
പാൻഡെമിക് സമയത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) കാരണം വരുമാനനഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതും, പരീക്ഷകള്‍ നടത്തുന്നതും അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.
അതുകൊണ്ട് സോണിയ ഗാന്ധി തന്നെ നേതൃത്വത്തില്‍ തുടരണമെന്ന അഭിപ്രായത്തിന് ശക്തിയേറി വരികയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു
പൂർണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ എംപി എന്നിവരടക്കമുള്ളവരാണ് കത്തയച്ചത്.
10 കിലോയായി വര്‍ദ്ധിപ്പിച്ച് അഞ്ചു മാസത്തേക്ക് കൂടി നീട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
കോവിഡ്-19 നെ പ്രതിരോധിക്കാൻ മുൻനിരയിൽ ഉള്ള ആരോഗ്യപ്രവർത്തകർക്ക് പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പിപിഇ), മികച്ച സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനൊപ്പം പുതിയ ആശുപത്രി ഇൻഫ്രാസ്ട്രക്ചറുകളും ഡയഗ്നോസ്റ്റിക്സും നിർമ്മിക്കുന്നതിന് ഈ പണം ഉപയോഗിക്കാമെന്ന് സോണിയ.